Pranavam: ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

Pranavam: ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.: മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന...

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.


എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.

വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ 
വന്ദനം സർവ പുരുഷാർഥസാധികേ 
വന്ദനം ലോക ശുഭസുഖദായികേ 
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007ൽ 
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. സംഭവം നേരേ തിരിച്ചാണെന്നാണ് അവന്റെ മതം. അത് പോകട്ടെ. 

ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? 
എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ് എന്നേ എനിക്ക് കരുതാനാവൂ. ഒന്നും ഞാനാഗ്രഹിക്കുന്നതുകൊണ്ടോ ഞാനറിഞ്ഞോ സംഭവിക്കുന്നതല്ല. അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ് എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ. ഹാ, ഹാ! ആർക്കും ആരുമായിരിക്കാമായിരുന്നുവെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയെങ്കിലുമാണ് ഞാൻ. പക്ഷേ, അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. അപ്പോൾ, എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

ഹൃദ്യമായ ഒരിടവേള

മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ!
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ!


നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?

ഈ ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട!
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവൾക്ക് നേരേ എറിയുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്!

എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?

യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!

പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.

ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -

യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...

ഇമാം പറയുന്നതിന് അനുസരിച്ച് നമ്മൾ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍പറപറഞ്ഞിരിക്കാം - പ്രിയേ, ചന്ദ്രികേ, കരളേ!

ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം;
അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ ഇമ്പമുള്ള ഒന്ന് സ്വയം കണ്ടുപിടിക്കണം.

ഓർത്തുവയ്ക്കൂ ...
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ.
'ഉണങ്ങിയ' കുടുംബനാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!

"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)

Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

Take a short break!


മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ!
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ!


ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട!
നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?

റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്!

എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?

യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!

പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.

ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -

യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...

ഇമാം പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍പറഞ്ഞു കൊണ്ടിരുന്നു - പ്രിയേ, ചന്ദ്രികേ, കരളേ!

ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം,

അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ സ്വയം കണ്ടുപിടിക്കണം.

ഒന്നോര്‍ത്തു നോക്കൂ ..
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട്, അല്ലേ ?

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!

"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)

Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും

സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും


 Displaying DSC03020a.jpg

അയർലണ്ടുകാർ സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യം. ജപ്പാനിലും ഇതുതന്നെ ഉടൻ സംഭവിക്കും എന്നാണറിയുന്നത്. മറ്റു ചില രാജ്യങ്ങൾ നിയമം വഴി സ്വവർഗവിവാഹത്തെയും എകലിംഗ കുടുംബബന്ധത്തെയും അംഗീകരിച്ചിട്ടുണ്ട്. കത്തോലിക്കർ കൂടുതലുള്ള അമേരിക്കയിലും അവരാണ് അകത്തോലിക്കരെക്കാൾ ഈ വിഷയത്തിൽ മുന്നോട്ട് ചിന്തിക്കുന്നത് എന്നാണ് നാം കാണുന്നത്. എന്നാൽ, ഇവിടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വളരെ വിചിത്രമായ ഒരു കാര്യം എന്തെന്നാൽ, മെത്രാന്മാരുടെ ഭൂരിപക്ഷാഭിപ്രായം സ്വവർഗവിവാഹത്തിന് എതിരാണെന്നതാണ്.

തന്റെ ഇമെയിൽ സുഹൃത്തുക്കളുമായി ഈ വിഷയം ചർച്ച ചെയ്തപ്പോൾ Dr. ജെയിംസ്‌ കോട്ടൂർ (Chief editor, www.almayasabdam.com  - Church Citizens' voice) ചൂണ്ടിക്കാട്ടിയ ചില നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ വളരെ പ്രാഥമികമായി എനിക്ക് തോന്നുന്നു.

1. വിധിക്കേണ്ടവർ നമ്മളല്ല. അത് പറയുമ്പോൾ നമ്മുടെ പുരോഹിത ശ്രേഷ്ഠരെയും വിധിക്കാൻ നാം ധൃതി കൂട്ടരുത് എന്ന് കൂട്ടിച്ചേർക്കട്ടെ. കാരണം പട്ടം കിട്ടുന്നതോടെ എല്ലാ തുടർപഠനങ്ങളും നിറുത്തി വച്ച് അജ്ഞതയുടെ സുഖത്തിലേയ്ക്ക് ആണ്ടുപോകുന്ന ഒരു കൂട്ടരാണവർ. അവരെ വെളിച്ചത്തേയ്ക്ക് കൊണ്ടുവരാൻ വല്ല വഴിയും ഉണ്ടോ? അല്മായർ എഴുതുന്ന വെബ്‌ സൈറ്റുകൾ വഴി അവരെ പലതും പഠിപ്പിക്കാമെന്നാണ് ജെയിംസ്‌ജി വിചാരിക്കുന്നത്. www.almayasabdam.com എന്ന ഇംഗ്ലീഷ് സൈറ്റും www.almayasabdam.blogspot.com എന്ന ഗ്രൂപ്പ് ബ്ലോഗും ഉത്തമോദാഹരണങ്ങളാണ്. ക്ലെർജി മുൻകൈയെടുത്തു നടത്തുന്ന വെബ്‌ സൈറ്റുകൾ പലതുണ്ടെങ്കിലും അവയെല്ലാം പഴങ്കഥകളും അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും വ്യക്തിപരമായ വിശേഷങ്ങളും പരസ്പര സ്തോത്രഗീതങ്ങളുംകൊണ്ട് നിറഞ്ഞിരിക്കും. (Church media will always be caged parrots, nor will they sit with lay discussion groups to listen and learn. james kottoor)

2. ക്ലെർജിക്ക് സ്വവർഗബന്ധങ്ങളെപ്പറ്റി പോയിട്ട് സാധാരണ കുടുംബബന്ധങ്ങളെപ്പറ്റിപ്പോലും ഒരു ചുക്കും അറിയില്ല. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതായിട്ടും, പ്രകൃത്യാ നിയന്ത്രിക്കപ്പെടുന്ന മറ്റ് ആകർഷണങ്ങൾ പോലെ സ്വാഭാവികമാണ് ഏകലിംഗാകർഷണവും എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി അവർക്കില്ല. സ്ത്രീപുരുഷാകർഷണംപോലെ ഇതും ദൈവസൃഷ്ടിയുടെ ഭാഗമായിട്ടു വേണം കാണാൻ എന്നാണ് സമകാലിക നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഏവരാലും വിശുദ്ധനെന്നു വിളിക്കപ്പെടുന്ന, കത്തോലിക്കാ സഭയിലേയ്ക്ക് വന്ന ആംഗ്ലിക്കൻ കർദിനാൾ, ന്യൂമാൻ gay ആയിരുന്നു; തന്റെ വത്സല സുഹൃത്തിന്റെ കല്ലറയിൽ അടക്കപ്പെടണമെന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു എന്നത് പരക്കെ അറിവുള്ളതാണ്.

3. ഏതെങ്കിലും വിഷയത്തിൽ സഭാനവീകരണം സാദ്ധ്യമാകണമെന്നുണ്ടെങ്കിൽ സഭാനേതൃത്വത്തെ നോക്കിയിരുന്നിട്ടു കാര്യമില്ല. അല്മായർ മുന്നോട്ടു പോകുക തന്നെ വേണം. അതിനിടെ സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ഉപാധികളിലൂടെ ഇപ്പോഴത്തെ നേതൃത്വത്തെ ബോധവത്ക്കരിക്കാൻ ശ്രമിക്കുകയും വേണം. (Through peaceful means, giving them enticing gifts, showing indifference to them, and finally caning them as Jesus would have done. jk)


മെത്രാന്മാരല്ല സഭ എന്നത് അവർതന്നെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയിൽ ഭൂരിഭാഗം വരുന്ന അല്മായർ 
(സഭാപൗരർ) ഒരു കാര്യം ശരിയെന്നു തീരുമാനിക്കുന്നിടത്ത് തലകുനിക്കാൻ മെത്രാന്മാർ നിര്ബന്ധിക്കപ്പെടുന്ന ഒരവസ്ഥ യേശു തീർച്ചയായും അംഗീകരിക്കും. പുരോഹിതരെയോ മെത്രാന്മാരെയോ അല്ല, സാധാരണ മനുഷ്യരെയാണ് അവിടുന്ന് ദൈവജനം എന്ന് വിളിച്ചത്. രണ്ടാം വത്തിക്കാന് ശേഷം യൂറോപ്പിൽ അലയടിച്ച കാഹളമായിരുന്നു 'ഞങ്ങളാണ് സഭ' എന്നത്. എന്നാൽ മാറിമാറി വന്ന യാഥാസ്ഥിതികരായ പാപ്പാമാർ ദൈവജനത്തിന്റെ ഈ സ്വരത്തെ അവഗണിക്കുകയും അടിച്ചമർത്തുകയും ആണ് ചെയ്തത്. ദൈവകൃപയാൽ ഇപ്പോഴത്തെ പോപ്പിന്റെ സന്മനസ്സ് അല്മായർക്ക് സഭാപൗരർ എന്ന അർഹമായ സ്ഥാനം അതിന്റെ എല്ലാ അംഗീകാരങ്ങളോടെയും തിരികെക്കൊടുത്തിരിക്കുകയാണ്. 

അയർലണ്ട്കാർ തൊട്ട് ജപ്പാൻകാർ വരെ ചെയ്യുന്നത് സഭയിൽ നിന്ന് പഠിച്ച പാഠം പ്രവൃത്തിയിൽ കൊണ്ടുവരിക എന്നതാണ്. അതായത്, അവഗണനയ്ക്കും പീഡനത്തിനും ഇരയായ ന്യൂനപക്ഷങ്ങളോട് ദൈവികവും മാനുഷികവുമായ അനുകമ്പ കാണിക്കുക. അവരെ അടിച്ചമർത്താതിരിക്കുക. കാരണം, വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ടെങ്കിൽ, നമ്മെപ്പോലെ അവരും തേടുന്നത് ദൈവഹിതം തന്നെയായിരിക്കും.

ഇതോടോത്തു വിചിന്തനമർഹിക്കുന്ന ഒരു വിഷയമാണ് അല്മായരോടോത്തു ചിന്തിക്കാൻ കഴിവുള്ളവരെ സഭയുടെ നേതൃസ്ഥാനത്ത് എത്തിക്കുക എന്നത്. അതുണ്ടാവണമെങ്കിൽ ഏകപക്ഷീയമായ ഇപ്പോഴത്തെ 'വാഴിക്കൽ' രീതി മാറ്റി, ജനങ്ങൾ ഇടപെട്ട് വൈദികാർഥികളെയും മെത്രാന്മാരെയും മാത്രമല്ല, പോപ്പിനെപോലും തിരഞ്ഞെടുക്കുന്ന ഒരു ജനസമ്മതി പ്രക്രിയയ്ക്ക് രൂപം കൊടുക്കണം. കാരണം, ദൈവാരൂപിയുടെ സാന്നിദ്ധ്യം ആഗോളസഭയിലാണ്, ഏതെങ്കിലും വൈദിക ശ്രേഷ്ഠരിലോ, മെത്രാന്മാരുടെയോ കർദിനാളന്മാരുടെയോ കൂട്ടായ്മകളിലോ അല്ല എന്ന സത്യം ആദിമസഭയിലെന്നപോലെ വീണ്ടും സജീവമാകണം. "Voice of the people, voice of God" (ജനഹിതം ദൈവഹിതം)  എന്നത് സഭയിൽ പരക്കെ അംഗീകരിച്ചിരുന്ന ഒരു തത്ത്വമായിരുന്നു. കാലക്രമേണ പൌരോഹിത്യകൌശലം ഈ മഹത് സത്യത്തെ കൊന്നു കുഴിച്ചുമൂടി. എന്നാൽ ഇനിയങ്ങോട്ട് അല്മായർ, പുരോഹിതർ എന്ന തരംതിരിവ് ഇല്ലാതാകണം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ ആ വഴിയ്ക്കാണ് മുന്നേറുന്നത് എന്നത് ശുഭലക്ഷണമാണ്. ഇനിയൊരു പിന്നാക്കം സംഭവ്യമല്ല. ക്ലേർജിയുടെ ബോധവത്ക്കരണം അനിവാര്യമാണ്. അതിലേയ്ക്ക് നിസ്സാരമല്ലാത്ത സംഭാവന ചെയ്യാൻ KCRMൻറെ നേതൃത്വത്തിലുള്ള മുകളിൽ പറഞ്ഞ വെബ്‌ സൈറ്റിനും ബ്ലോഗിനും സാധിക്കും എന്നത് അനുദിനം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.